Registration No:UDYAM-KL-06-0000501,KERMAL16174

Breaking News

സൈഡ് ചോദിച്ചതിന് ബൈക്ക് യാത്രികനായ യുവാവിനെ കാറിൽ മദ്യപിച്ചെത്തിയവർ മർദ്ദിച്ചതായി പരാതി.

പത്തനാപുരം പിറവന്തൂർ പൂവണ്ണം മൂട്ടിലാണ് സംഭവം മർദ്ദനത്തിനിരയായ യുവാവ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

പത്തനാപുരം കരിബിൻ വിള വീട്ടിൽ രഞ്ജിത്തിനാണ് മർദ്ദനമേറ്റത് കഴിഞ്ഞ ദിവസം വൈകിട്ട് രാത്രി 9 മണിയോടെയാണ് സംഭവം.

പിറവന്തൂർ പൂവണ്ണംമൂട്ടിൽ മലയോര ഹൈവേ നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്തിരുന്ന കാർ മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട ബൈക്ക് യാത്രികനെയാണ് മദ്യപിച്ച് കാറിൽ ഉണ്ടായിരുന്ന രണ്ടംഗസംഘം ആക്രമിച്ചത്.

ബൈക്കിൽ നിന്ന് പിടിച്ചിറക്കി പൊതിരെ തല്ലുകയും ബൈക്ക് നിലത്ത് ചവിട്ടിയിടുകയും ചെയ്.തു
 

മർദ്ദനത്തിനിരയായി അബോധ അവസ്ഥയായ രഞ്ജിത്തിനെ നാട്ടുകാരാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

മര്‍ദ്ദനം കണ്ട മറ്റൊരു കാർ യാത്രികനാണ് മൊബൈലിൽ സംഘർഷരംഗം ചിത്രീകരിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് പിറവന്തൂർ സ്വദേശികളായ നിതീഷ്, ധനീഷ് കൃഷ്ണൻ എന്നിവരെ പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.


കൊടുംചൂടില്‍ വെന്തുരുകി കൊല്ലത്തിന്റെ കിഴക്കന്‍ മേഖല.പുനലൂരിലെ പ്രത്യേക കാലാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനു സർക്കാർ ഏജൻസികള്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേമുണ്ട്.
തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുല്‍ ചൂട് അനുഭവപ്പെടുന്ന മേഖലയാണ് പുനലൂര്‍. 

കഴിഞ്ഞ തിങ്കളാഴ്ച്ച താപനില നാല്‍പതു ഡിഗ്രി സെല്‍ഷ്യസിന് തൊട്ടടുത്തുവരെയെത്തി. ചൊവ്വാഴ്ച്ച 38.5 ഡിഗ്രി സെല്‍ഷ്യസും. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഒട്ടേറെ ആളുകള്‍ക്ക് മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടൂ.

ശക്തമായ ചൂടു കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത രണ്ടു ദിവസം കൂടി ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ഏറ്റവും കൂടുതൽ ചൂടും കൂടുതൽ മഴയും രേഖപ്പെടുത്തുന്ന സംസ്ഥാനത്തെ സ്ഥലങ്ങളിലൊന്നാണു പുനലൂർ. എന്നാല്‍ നാളിതുവരെ ഇതിനെപ്പറ്റി സര്‍ക്കാര്‍ തലത്തില്‍ ഒരു പഠനവും നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ആരോഗ്യ വിഭാഗം സൂപ്പർവൈസറിനെ സ്ഥിരം സമിതി അധ്യക്ഷന്‍ മര്‍ദ്ദിച്ചത് അംഗീകരിക്കാന്‍ കഴിയില്ല. യു ഡി എഫ് പാര്‍ലമെന്ററി പാർട്ടി നേതാവ് ജി. ജയപ്രകാശ്.

പുനലൂര്‍ നഗരസഭ ഓഫീസിനുള്ളില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ തികച്ചും അപലപനീയമാണ്. പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച ചര്‍ച്ചയ്ക്കിടയില്‍ ആരോഗ്യ വിഭാഗം സൂപ്പർവൈസറിനെ സ്ഥിരം സമിതി അധ്യക്ഷന്‍ മര്‍ദ്ദിച്ചത് അംഗീകരിക്കാന്‍ കഴിയില്ല. നിര്‍വ്വഹണം നടത്താന്‍ തയാറാകാത്ത ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുകയല്ല മറിച്ച് നടപടി എടുത്ത് മാറ്റി നിര്‍ത്തുകയാണ് വേണ്ടത്. 

മാര്‍ച്ച് 31 ന് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ പോകുമ്പോള്‍ അതുവരെ നിര്‍ജ്ജീവമായിരുന്നിട്ട് 13 ദിവസം മാത്രം ശേഷിക്കെ കൈയേറ്റം നടത്തി പദ്ധതി നിര്‍വഹിപ്പിക്കാന്‍  കഴിയില്ല. നഗരസഭ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനാകണ്ട പദ്ധതിയുടെ നിര്‍വ്വഹണ ചുമതല മാറിയത് ദുരൂഹമാണ്. 11.67 കോടി രൂപയുടെ പദ്ധതി തയാറാക്കി നടപ്പാക്കാന്‍ ഉണ്ടായിരുന്നത് 5 കോടിയിലേറെ രൂപ ഇനിയും ചിലവാക്കാനുണ്ട്. ഇത്തവണയും പട്ടണത്തില്‍ ചിലവാക്കേണ്ട കോടികൾ പാഴായി പോകുന്ന അവസ്ഥയിലാണെന്ന് യു ഡി എഫ് പാര്‍ലമെന്ററി പാർട്ടി നേതാവ് ജി. ജയപ്രകാശ് പറഞ്ഞു.

ഭാഷാശ്രീ 11 സാഹിത്യ- കലാ സംസ്ഥാന പുരസ്കാരം 2022 പ്രഖ്യാപിച്ചു.അവാര്‍ഡിന് അര്‍ഹയായി പുനലൂര്‍ സ്വദേശി കവയത്രി ശ്രീമതി .ബദരിയും (കവിത- വിചിത്രനർത്തനം)


കോഴിക്കോട്: ഭാഷാശ്രീ  സാംസ്കാരിക മാസികയുടെ 11 )o വാർഷികാഘോഷവും പുരസ്കാര സമർപ്പണവും പുസ്തക പ്രകാശനവും 2023 മാർച്ച് 19ന് ഞായറാഴ്ച സ്പോട്സ് കൗൺസിൽ ഹാൾ കോഴിക്കോട് വച്ച് ബഹുമാനപ്പെട്ട കേരളാവനം വകുപ്പ് മന്ത്രി ശ്രീ.എ.കെ.ശശീന്ദ്രൻ ' നിർവ്വഹിക്കുന്നു.പ്രശസ്ത സിനിമാ തിരക്കഥാകൃത്ത് ശ്രീ.ശത്രുഘ്നൻ മുഖ്യപ്രഭാഷണം നടത്തും.കവി.ദേവദാസ് പാലേരി അധ്യക്ഷം വഹിക്കും.
സവോത്ഥാന സന്ദേശം പകരുന്ന വിലപ്പെട്ട കൃതികളും വിശിഷ്ട വ്യക്തിത്വങ്ങളുമാണ് 11)oഭാഷാശ്രീ സംസ്ഥാന സാഹിത്യ-കലാപുരസ്കാരങ്ങൾക്ക് അർഹത നേടിയത്.
ശ്രീ.കെ.ടി .ബി.കൽപ്പത്തൂർ (ലേഖനം, കഥ, നോവൽ) ശ്രീ.നിസ്സാം കക്കയം (ലേഖന സമാഹാരം, ജീവകാരുണ്യപ്രവർത്തനം, സാമൂഹിക സേവനം) ശ്രീ.കെ. പി.സജീവൻ (കുട്ടികളുടെ നാടകക്കളരി - കളിമുറ്റം) എന്നിവർ സമഗ്ര സംഭാവന വിഭാഗത്തിലും, ഡോ. മെഹറൂഫ് രാജ് (കഥ- വിടപറയാനാകാതെ) ശ്രീമതി .സുമിത്ര ജയപ്രകാശ് (ഓർമ- അച്ഛനാണ് എൻ്റെ ദേശം) ശ്രീമതി .ആനി ജോർജ് (ചെറുകഥ - നാലിലൊന്ന്) ശ്രീമതി .ബദരി (കവിത- വിചിത്രനർത്തനം) ശ്രീ .ഗംഗൻ വി നായർ (നോവൽ - ഒരു കാലത്തിൻ്റെ കഥ ) ഡോ.ഗണേഷ് ബാല (പഠനം - അമൃതവർഷിണി ) ശ്രീ.രാജീവൻ മുണ്ടിയോട് (പരിഭാഷ - പണച്ചെടി) എന്നിവ സാഹിത്യ പുരസ്കാര വിഭാഗത്തിലും ശ്രീമതി .ഹാജറ .കെ .എം.( ബാലകഥ - കിച്ചുവും മുത്തശ്ശിയും) ശ്രീ.വിനോദ് കോട്ടൂർ (ബാലനോവൽ -കുഞ്ഞിപ്പശു) ശ്രീമതി .രമാദേവി ചെപ്പ് (ബാലകവിത - മൂക്കുത്തി) എന്നിവർ ബാലസാഹിത്യ വിഭാഗത്തിലുമാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങുക.ശ്രീമതി. പ്രീജ പ്രജീഷിൻ്റെ സചിത്ര ബാല കവിതാ സമാഹാരം 'കുഞ്ഞറിവുകൾ' പ്രകാശനവും കവിയരങ്ങും പുസതക മേളയുംനടക്കും.
പത്രസമ്മേളനത്തിൽ ശ്രീ.ജോസഫ് പൂതക്കുഴി ( ഉപദേശക സമിതി ,ഭാഷാശ്രീ) ശ്രീ.പ്രകാശൻ വെള്ളിയൂർ (മുഖ്യപത്രാധിപർ, ഭാഷാശ്രീ) ശ്രീ.രതീഷ്  ഇ  നായർ (മാനേജർ, ഭാ ഷാശ്രീ) ശ്രീ.സദൻ കല്പത്തൂർ (പത്രാധിപർ, ഭാഷാശ്രീ) ശ്രീ.സഹദേവൻ മൂലാട് (പത്രാധിപ സമിതി, ഭാഷാശ്രീ) എന്നിവർ പങ്കെടുത്തു.


പ്രായം വെറും അക്കമാണ് അംബിക ചേച്ചിക്ക്. ജീവിതം വളരെ വളരെ പ്രത്യേകത നിറഞ്ഞതും.ഉരുക്ക് വനിത എന്നുതന്നെ പറയാം.

സ്ത്രീകൾ കടന്നു ചെല്ലാൻ മടിക്കുന്ന തൊഴിലിടത്തിൽ വിജയിച്ചിത്രം തീർക്കുകയാണ് പുനലൂരിൽ അംബിക ചേച്ചി.
തൊഴിലിനൊപ്പം പൊതു പ്രവർത്തനവും ഒരുപോലെ കൊണ്ടുനടക്കുന്ന അംബിക ചേച്ചി എന്നും വേറിട്ട ശബ്ദമാണ്.

ഭർത്താവ് രോഗശയ്യയിലായി കുടുംബം വഴിയാധാരമാകുന്ന ഘട്ടത്തിൽ അംബിക തിരഞ്ഞെടുത്ത വഴിയാണ് അറുക്കവാളിനും തടികൾക്കും ഇടയിലുള്ള സാഹസിക ലോകം.

പുരുഷ മേധാവിത്വമുള്ള മേഖലയിൽ കരൾ ഉറപ്പോടെയാണ് അംബിക കടന്നുചെന്നത്. വിളക്കു വെട്ടം അരുണിവാസൽ അംബിക ഇന്ന് ആ കുടുംബത്തിൻറെ താങ്ങും തണലുമാണ്. അറുപതാം വയസ്സിലും അംബികയ്ക്ക് ജോലി ഒരു ഹരമാണ്.22 വർഷത്തെ സേവനത്തിടയിൽ അപകടങ്ങളും പറ്റിയിട്ടുണ്ട് പക്ഷേ കുടുംബത്തിൻറെ കരുത്തായ് മാറാൻ കഴിഞ്ഞ സന്തോഷമാണ് എപ്പോഴും.

പുനലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വൺവേ റോഡിലെ തടിമില്ലിലാണ് അംബിക ജോലി ചെയ്യുന്നത്. പുരുഷന്മാർ കൈകാര്യം ചെയ്യുന്ന എല്ലാ ജോലികളും അംബിക ചേച്ചി അനായാസം ചെയ്യും

കുടുംബം വീണുപോകുന്ന ഘട്ടത്തിൽ വലിയച്ഛൻ ദിവാകരനാണ് അംബിക ചേച്ചിയെ ഈ മേഖലയിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്.അത് ജീവിതം തന്നെ മാറ്റിമറിച്ചെന്ന് അംബിക പറയുന്നു.

എത്തുന്ന വിലയേറിയ തടികൾ അല്പം പോലും പാഴാക്കാതെ ഉരുപ്പടികളാക്കുന്നതിൽ സമർദ്ധ.

അംബികയുടെ മില്ലിലേക്ക് തടികളുമായി കൂടുതൽ പേർ എത്തുന്നതിനും ഈ മികവിന്റെ പിൻവലമുണ്ട്.

വെറും തടിയറപ്പ് തൊഴിലാളിയായി ഒതുങ്ങി കൂടുകയല്ല അംബിക ചേച്ചി  30 വർഷമായി പൊതുപ്രവർത്തന രംഗത്തും സജീവമാണ്.



തെന്മല ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ രണ്ടുവർഷത്തിനുശേഷം തെരുവുകള്‍ വിളക്കുകള്‍ നടപടികള്‍ സ്ഥാപിക്കുവാൻ തുടങ്ങി.

എന്നാൽ വാർഡിൽ ഏകദേശം 450 ബൾബുകൾ നല്‍കേണ്ട സ്ഥലത്ത് 55 ബൾബുകളാണ് പഞ്ചായത്ത് അധികൃതർ നൽകിയത്.പ്രതിഷേധവുമായി പഞ്ചായത്ത് മെമ്പർ ജീ പ്രമീള രംഗത്ത്. 

രൂക്ഷമായ വന്യമൃഗ ശല്യമുള്ള ഒരു വാർഡ് ആണിത്. പന്നികളെ ഇടിച്ചു രാത്രിയിൽ ബൈക്ക് യാത്രക്കാർക്ക് അപകടം പറ്റുന്നത് ഇവിടെ സ്ഥിരമാണ്. ഇത് കൂടാതെ ആന പുലി മറ്റു  വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ള സ്ഥലമാണിത്. കൃത്യമായ രീതിയിൽ വഴിവിളക്കുകൾ സ്ഥാപിച്ചാൽ ഒരു പരിധി വരെ വന്യ മൃഗങ്ങളുടെ ശല്യങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് രക്ഷനേടാൻ കഴിയും. 

എന്നാൽ പഞ്ചായത്ത് പ്രസിഡന്റിനോട് ബാക്കി ബൾബുകൾ ആവശ്യപ്പെട്ടപ്പോൾ ഫണ്ടിന്റെ അപരാപ്ത്യത ആണ്. പറയുന്നത്. എന്നാൽ എല്ലാ നികുതികളും കൃത്യമായി തന്നെ പഞ്ചായത്ത് അധികാരികൾ പിരിച്ചെടുക്കുന്നുണ്ട്. 

പഞ്ചായത്ത് അധികൃതർ  ഉടൻതന്നെ ബാക്കി ബൾബുകൾ നൽകി വാർഡിൽ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉണ്ടാക്കണമെന്ന് പഞ്ചായത്ത് മെമ്പർ ജീ പ്രമീള ആവശ്യപ്പെട്ടു.



പുനലൂർ നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത കർഷകർക്ക് കൂൺകൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു.

നഗരസഭ പരിധിയിൽ കൂൺകൃഷി പ്രോത്സാഹിപ്പിക്കുകയും വ്യവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുകയും ആണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്

2022 - 2023 ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭയുടെ നേതൃത്വത്തിൽ കൂൺകൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചത്

നഗരസഭയിലെ 35 വാർഡുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് വേണ്ടിയാണ് ക്ലാസ്സ് ഒരുക്കിയത്.

കലയനാട് ഗ്രേസിംഗ് ബ്ലോക്ക് നഗരസഭ ഓഡിറ്റോറിയത്തിൽ ചേർന്ന് പരിശീലന പരിപാടി നഗരസഭ ചെയർപേഴ്സൺ ബി സുജാത ഉദ്ഘാടനം ചെയ്തു

പരിശീലനം പൂർത്തിയാക്കുന്ന കർഷകർക്ക് ചെറുകിട അടിസ്ഥാനത്തിൽ സംരംഭം തുടങ്ങുന്നതിനുള്ള സഹായങ്ങളും നൽകും

200 ബെഡ് ഉള്ള ഒരു യൂണിറ്റ് തുടങ്ങുന്നതിന് 24000 രൂപ സബ്സിഡി നൽകുമെന്നും കൃഷി ഓഫീസർ അറിയിച്ചു.

ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുത്ത എല്ലാ കർഷകർക്കും സാമ്പത്തിക സഹായം ലഭ്യമാകും.

വാർഡ് കൗൺസിലർ സതേഷ് അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഡി ദിനേശൻ, കൗൺസിലർ സുന്ദരേശൻ എന്നിവർ ആശംസകൾ അർപ്പിച്ചു
പ്രദീപ് കുളക്കടയാണ് ക്ലാസിന് നേതൃത്വം നൽകിയത്.

ന്യൂസ്‌ ബ്യുറോ പുനലൂര്‍

പെൻസിൽവേനിയയിലെ മണ്ണിലേക്കും പ്രവാസി ചാനലിന്റെ ചിറകുകൾ വിരിയുന്നു, സാഹോദര്യ സ്നേഹത്തിന്റെ ഈറ്റില്ലത്തിൽ ലിജോ പി ജോർജ് റീജിയണൽ ഡയറക്ടർ ആയി സ്ഥാനമേറ്റു.

സിൽജി ജെ. ടോം

ഫിലാഡൽഫിയ:  നോർത്ത് അമേരിക്കൻ  മലയാളികൾ  ഒരു വ്യാഴവട്ടത്തിലേറെയായി ഹൃദയത്തോട് ചേർത്തുവച്ച പ്രവാസി ചാനൽ പെൻസിൽവേനിയയുടെ മണ്ണിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഫിലാഡൽഫിയ മയൂര റസ്റ്ററന്റിൽ  നടന്ന ഉദ്‌ഘാടന  ചടങ്ങിൽ പ്രവാസി ചാനൽ മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ ചാനലിന്റെ പെൻസിൽവേനിയ റീജിയണൽ ഡയറക്ടറായി ലിജോ പി ജോർജിനേയും അദ്ദേഹത്തിന്റെ ടീമിനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നോർത്ത് അമേരിക്കൻ മലയാളികളുടെ പ്രിയ നിമിഷങ്ങളെയും  വാർത്താവിശേഷങ്ങളെയും വിനോദോപാധികളെയും  സ്വീകരണ മുറികളിൽ എത്തിക്കുന്ന നോർത്ത് അമേരിക്കൻ മാധ്യമ സംരംഭം- പ്രവാസി ചാനൽ ലോക  മലയാളികളുടെ പ്രത്യേകിച്ച് പ്രവാസികളുടെ ശബ്ദമാകുന്നതിന് മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുകയാണ് , ഇതിന്റെ ഭാഗമായാണ് പെൻസിൽവേനിയയിലും ചാനൽ തുടക്കമിട്ടത് .

പ്രവാസി ചാനൽ പെൻസിൽവാനിയയുടെ ഉദ്‌ഘാടന ചടങ്ങിൽ ടീം മീഡിയ പ്രൊഡ്യൂസറും  മാപ്പ് മുൻ പ്രസിഡന്റും ഫോമാ മുൻ നാഷണൽ കമ്മിറ്റിയംഗവുമായ അനു സ്കറിയ സ്വാഗതം പറഞ്ഞു.
2005 മുതൽ റിയൽ എസ്റ്റേറ്റ് രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രവർത്തനങ്ങളുമായി  ഫിലാഡൽഫിയ മലയാളികൾക്ക് സുപരിചിതനാണ് ചാനലിന്റെ പെൻസിൽവാനിയ റീജിയണൽ ഡയറക്ടറായി നിയമിതനായ ലിജോ പി ജോർജ് .

ഫിലഡൽഫിയ മലയാളി സമ്മേളനങ്ങളിൽ സ്ഥിര സാന്നിധ്യമായ  അമേരിക്കൻ പൊളിറ്റീഷ്യനും  2016 മുതൽ  ഫിലാഡൽഫിയ സിറ്റി കൗൺസിൽ ഡെമോക്രാറ്റിക് അംഗവും  2023  ഫിലാഡൽഫിയ മേയർ ഇലെക്ഷനിൽ  ഡെമോക്രാറ്റിക്‌ ക്യാൻഡിഡേറ്റുമായ ഡെറിക് എസ് ഗ്രീൻ,  ഫിലാഡൽഫിയ  സിറ്റി കൗൺസിലിലെ ഏഴ് കൗൺസിൽ അംഗങ്ങളിൽ ഒരാളായി  2022 നവംബറിൽ തിരഞ്ഞെടുക്കപ്പെട്ട ജിം ഹാരിറ്റി, ജന  സേവനത്തിനായി ജീവിതം  സമർപ്പിച്ച 2nd പോലീസ് ഡിസ്ട്രിക്ട്  കമാൻഡർ Capt.ജയിംസ് കിംറെ , റഷ്യയിൽ ജനിച്ച് യുക്രേനിയയിൽ വളര്ന്ന് അമേരിക്കയിൽ ജീവിതം നയിക്കുന്ന ഏവർക്കും പ്രിയങ്കരനായ റോമൻ സുക്കോവ് ,ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രൊഡ്യൂസറും ക്യാമറമാനും  IPCNA ഫിലാഡൽഫിയ ചാപ്റ്റർ സെക്രട്ടറിയുമായ  അരുൺ കോവേഡ്  , കലാ സാംസ്കാരികരംഗത്തെ നിറ  സാന്നിധ്യവും ഫോമായുടെ 2022-2024 ജോയിന്റ് സെക്രട്ടറിയുമായ ഡോ . ജയ് മോൾ ശ്രീധർ  ,  ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്മെന്റിലെ ആദ്യ മലയാളി സൗത്ത് ഇന്ത്യൻ സൂപ്പർ വൈസർ  ബ്ലെസൻ മാത്യു, കേരളത്തിൽ നിന്ന് രാഷ്ട്രീയപ്രവർത്തന പരിചയവുമായി വന്ന് സംഘടനാ പ്രവർത്തനങ്ങളിൽ ശോഭിക്കുന്ന  ഫൊക്കാന ഫിലാഡൽഫിയ റീജിയൻ ആർ വി പി  ഷാജി സാമുവേൽ,  ഫാർമസിസ്റ്റ് ജോലിയും ബിസിനസുകളും ചെയ്യുമ്പോഴും ഫോമാ ജോയിന്റ്   ട്രഷറർ എന്ന നിലയിൽ തിളങ്ങുന്ന  ജയിംസ് ജോർജ്,  അറ്റോർണിയായി കാൽ നൂറ്റാണ്ടിലേറെ  അനുഭവ സമ്പത്തുള്ള ജോസഫ്  കുന്നേൽ എന്നിവർ വേദിയെ പ്രൗഢഗംഭീരമാക്കി .

 ന്യൂ ജേഴ്‌സിയിൽ 2011 ൽ ഒഫീഷ്യലായി ലോഞ്ച് ചെയ്ത വേളയിൽ  30 മിനിറ്റ് മാത്രമായി പ്രക്ഷേപണം ആരംഭിച്ച ചാനൽ ഒരു വർഷത്തിനുള്ളിൽ 24 മണിക്കൂർ പ്രക്ഷേപണം ആരംഭിച്ച് ഇന്ന് ദേശീയമായി മാത്രമല്ല ലോകത്തെവിടെയും കാണാവുന്ന വിധത്തിലേക്ക് വളർന്ന വളർച്ചയുടെ വഴികൾ പ്രവാസി ചാനൽ മാനേജിന്ദ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ ചുരുക്കത്തിൽ വിവരിച്ചു. കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസൃതമായി ഏറ്റവും നൂതന സാങ്കേതികവിദ്യയിൽ തയ്യാറാക്കിയ മീഡിയ ആപ്പ് യു എസ് എ യിലൂടെ ഫോണിലൂടെ ചാനൽ അമേരിക്കയിൽ എവിടെയും കാണാം. അടുത്ത ഘട്ടമായി ഒരു OTT പ്ലാറ്റ് ഫോം കൂടി -മീഡിയ ആപ്പ് യു എസ് എ എന്ന പേരിൽ  എല്ലാ ടെലിവിഷനിലും സ്മാർട്ട് ടി വികളിലും കാണാനുള്ള നൂതന സാങ്കേതിക സംവിധാനം ഉടൻ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ചാനലിന്റെ നെടും തൂണുകളായി തനിക്കൊപ്പമുള്ള വർക്കി എബ്രഹാം (ന്യൂ യോർക്ക്), ബേബി ഊരാളിൽ (ന്യൂ യോർക്ക്) ജോൺ ടൈറ്റസ് (സിയാറ്റിൽ) , ജോയി നെടിയകാലായിൽ (ചിക്കാഗോ) എന്നിവരുടെ സഹകരണത്തെയും അദ്ദേഹം  പരാമർശിച്ചു. ചാനലിനെ ഈയൊരു വ്യാഴവട്ടക്കാലം കൈപിടിച്ച് നടത്തിയ അമേരിക്കൻ മലയാളികളുടെ സ്നേഹത്തിന് അദ്ദേഹം നന്ദി അറിയിച്ചു.  

ലിജോയോടൊപ്പം അനു സ്കറിയ(പ്രൊഡ്യൂസർ മീഡിയ കോ ഓർഡിനേറ്റർ  , ഷാലു പുന്നൂസ്-പ്രൊഡ്യൂസർ മീഡിയ കോ ഓർഡിനേറ്റർ  , സാമുവേൽ, ജസ്റ്റിൻ ജോസ് -ആങ്കർ , റോബിൻ ഡാൻ സാമുവേൽ -DOP പ്രൊഡക്ഷൻ ,  അൻസു ആലപ്പാട്ട്- ആങ്കർ എന്നിവരെ  ടീം അംഗങ്ങളായും പ്രഖ്യാപിച്ചു .  വിശിഷ്ടാതിഥികൾ ഭദ്രദീപം തെളിയിച്ചുദ്ഘടന കർമം നടത്തി..

സുനിൽ ട്രൈസ്റ്റാർ ലിജോയ്ക്ക് പ്രവാസി ചാനലിന്റെ ഫ്ലാഗും പ്രസ് ബാഡ്ജും കൈമാറി.  ജിം ഹാരിറ്റി, ഡെറിക് എസ് ഗ്രീൻ,  Capt.ജയിംസ് കിംറെ, അറ്റോർണി ജോസഫ്  കുന്നേൽ, ബ്ലെസൻ മാത്യു, റോമൻ സുക്കോവ്, ഡോ . ജയ് മോൾ ശ്രീധർ-ഫോമാ , ജെയിംസ് ജോർജ് ,അരുൺ കോവാട്ട്,  ഷാജി സാമുവേൽ -ഫൊക്കാന , സുരേഷ് നായർ,  ബിനു സി തോമസ് , ഷിനു ജോസഫ് , രാജീവൻ ചെറിയാൻ ,ചെറിയാൻ കോശി, മാത്യു തരകൻ ,ജിജു കുരുവിള തൂങ്ങിയവർ  ആശംസാ  പ്രസംഗങ്ങൾ  നടത്തി .

 ഷിനു ജോസഫ് (ഫോമ നാഷണൽ കമ്മിറ്റി), ഷാലു പുന്നൂസ് (മീഡിയ കോ ഓർഡിനേറ്റർ- പ്രവാസി ചാനൽ, ഫോമ നാഷണൽ കമ്മിറ്റി ) , ശ്രീജിത്ത് കോമത്ത്(മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയ പ്രസിഡന്റ്), ഷാജി മിറ്റത്താനി(കല പ്രസിഡന്റ്), സുരേഷ് നായർ (ചെയർമാൻ ഓഫ് ട്രൈസ്റ്റേറ്റ് കേരള ഫോറം),  ബിനു സി തോമസ് (പ്രസിഡന്റ് ഓഫ് വൈസ് മെൻ ഇന്റർനാഷണൽ ഫിലാഡൽഫിയ ചാപ്റ്റർ ) തോമസ് കിഴക്കേമുറിയിൽ (കോട്ടയം അസോസിയേഷൻ പ്രസിഡന്റ്) , തോമസ് മാത്യു റജി  (റാന്നി അസോസിയേഷൻ പ്രസിഡന്റ് ), സന്തോഷ് എബ്രഹാം IOC പ്രസിഡന്റ് , രാജീവൻ ചെറിയാൻ( കേരള അസോസിയേഷൻ ഓഫ് ഡെലവെയർവാലി)  എന്നിവരും പരിപാടികളിൽ സജീവ സാന്നിധ്യമായി.

സത്യസന്ധമായും മികവോടെയും പ്രോഗ്രാമുകൾ നടത്തുകയായിരിക്കും തന്റെ ലക്ഷ്യമെന്ന് ലിജോ ജോർജ് മറുപടി പ്രസംഗത്തിൽ പറഞ്ഞു .ശ്വസിക്കാൻ പാടുപെട്ട കഴിഞ്ഞ വർഷങ്ങളിൽ സ്ഥാനമാനങ്ങളെ കുറിച്ച്  നമ്മൾ ചിന്തിച്ചിരുന്നില്ല, നന്ദിയർപ്പിച്ച്  ലിജോ പി ജോർജ് പറഞ്ഞു . ഫണ്ട് റെയ്‌സിംഗിൽ ബിസിനസ് സുഹൃത്തുക്കളുടെ പങ്കാളിത്തം  പ്രതീക്ഷിച്ച അദ്ദേഹം ആഴ്ചകൾക്കുള്ളിൽ പുതിയ പരിപാടികളുമായി വരും എന്നും അറിയിച്ചു .  പത്തനാപുരം സ്വദേശിയായ  ഫിസിക്കൽ തെറാപ്പിയിൽ ബിരുദമുള്ള  ലിജോ പി ജോർജ് മികച്ച സൗഹൃദ വലയത്തിനുടമയാണ് . ഫിലഡൽഫിയയിലാണ് താമസം. സോജാ ജോർജാണ് ജീവിത പങ്കാളി, മൂന്ന് മക്കൾ .  17 വർഷമായി കൊമേർഷ്യൽ റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ നിരവധി പ്രോപ്പർട്ടികൾ ക്രയ വിക്രയം ചെയ്ത പരിചയം . മാർത്തോമ്മാസഭയുടെ യുവജന പ്രസ്ഥാനത്തിലൂടെ  നേതൃവഴികളിൽ തുടക്കമിട്ട ലിജോ നോർത്ത് ഇന്ത്യൻ മാധ്യമ രംഗത്ത് ഏറെ പ്രതീക്ഷകളോടെ ചുവട് വെക്കുന്നു .

 രാജു ശങ്കരത്തിൽ, ശ്രീജിത്ത് കോമത്ത് , ജിജു കുരുവിള, സുരേഷ് നായർ, ബിനു സി തോമസ്, തോമസ് മാത്യു, സന്തോഷ് എബ്രഹാം , ബിനു നായർ, സോയ നായർ, യോഹന്നാൻ ശങ്കരത്തിൽ, കെ ജോൺസൻ ,  
ജിജു കുരുവിള, ഷാജി സുകുമാരൻ- മയൂര റസ്റ്ററെന്റ് , സന്തോഷ് ഫിലിപ്, ബൈജു സാമുവേൽ, ലെനോ സ്കറിയ, ദീപു ചെറിയാൻ , ഡാൻ തോമസ് , അലക്സ് ചെറിയാൻ, ഷാജു --നർമദ,  സുബിൻ എബ്രഹാം ,ജോസഫ് പുന്നയിൽ -അറ്റോർണി, ഡേവിഡ് സാമുവേൽ , ഷൈൻ  -മല്ലു കഫെ , റോജി സാമുവേൽ, മനോജ് -റോയൽ സ്‌പൈസ്, ജോബിൻ മാത്യു, മോൻസി ചെറിയാൻ , സോബി ഇട്ടി-ഫോട്ടോഗ്രാഫി , ഫിജിൻ  വീഡിയോ , ഷൈജു-ഓഡിയോ തുടങ്ങിയവരും പങ്കെടുത്തവരിൽ ഉൾപ്പെടുന്നു
.
വളർന്നുവരുന്ന ടാലന്റിനുള്ള പ്രവാസി ചാനൽ  മീഡിയ ഇൻഫ്ലുൻസർ അവാർഡ് ,  സിങ്ങർ ഓഫ് ഫിലാഡൽഫിയ-ജെയ്സൺ ഫിലിപ്പിന്  അറ്റോർണി ജോസെഫ് കുന്നേൽ സമ്മാനിച്ചു .   ജസ്റ്റിൻ ജോസും അൻസു ആലപ്പാട്ടും എം സി മാരായി .

കെവിന്റെയും ഹൽദയുടെയും  ഗാനാലാപനങ്ങൾ പ്രോഗ്രാമിന് മാറ്റ് കൂട്ടി  .സമാപനത്തിൽ ജെയ്സൺ ഫിലിപ് , ഹെൽദ സുനോ, കെവിൻ ആൽഗെയ്‌സ് , അൻസു ആലപ്പാട്ട്  ടീമിന്റെ ഗാനമേളയും ഡിന്നറും  പരിപാടികൾക്ക് ഹൃദ്യത പകർന്നു.

ദേശീയപാതയുടെ മറ പറ്റി തണ്ണീർത്തടം നികത്തൽ തകൃതി  പ്രതിഷേധവുമായി ഡിവൈഎഫ്ഐ .
വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ദേശീയപാത വികസനത്തിന്റെ മറവ പറ്റി ഇത്തിക്കര പാലത്തിന് കിഴക്കുവശത്തായി
ഇത്തിക്കര തോട്ടവാരം ഏലയുടെ ഭാഗമായുള്ള ഏക്കറ് കണക്കിന് ഏലയും തണ്ണീർത്തടവും നികത്തൽ തകൃതി.പ്രതിഷേധവുമായി ഡിവൈഎഫ്ഐ.

നികത്താൻ മണ്ണുമായി എത്തിയ ടിപ്പർ ലോറി ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു.
അനധികൃത നിലം നികത്തിന് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.അര ഏക്കറോളം വരുന്ന കുളവും തണ്ണീർത്തടവും അടങ്ങിയ പ്രദേശമാണ് മണ്ണിട്ട് നികത്തുന്നത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്ന കമ്പനി നിർമ്മാണ പ്രവർത്തന യൂണിറ്റ് ഈ ഭൂമിക്ക് മുൻപിലായി പ്രവർത്തിക്കുന്നുണ്ട്.
പ്ലാന്റിന്റെ മറപറ്റി പുറകുവശത്തായുള്ള ഏക്കറോളം വരുന്ന കുളവും രണ്ട് ഏക്കറോളം വരുന്ന തണ്ണീർത്തടവും നികത്തി എടുക്കുന്നത്.പാതിയോളം ഭൂമി ഇതിനോടകം തന്നെ നികത്തി കഴിഞ്ഞിരിക്കുകയാണ്. നിലം കെട്ടിട അവശിഷ്ടങ്ങളും മണ്ണുമിട്ട് നികത്തിയെടുക്കുന്നത്.
ദേശീയപാത അതോറിറ്റിയുടെ പേര് പറഞ്ഞ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന കമ്പനിയുടെ വാഹനങ്ങളിൽ ആണ് കെട്ടിട അവശിഷ്ടങ്ങളും മണ്ണും തള്ളി നിലം നികത്തൽ നടത്തുന്നത്. പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകരെത്തി വാഹനം തടയുകയായിരുന്നു.
തുടർന്ന് ചാത്തന്നൂർ പൊലിസ്,ചാത്തന്നൂർ വില്ലേജ് ഓഫീസർ സുനിൽകുമാർ അടങ്ങിയ റവന്യൂ ഉദ്യോഗസ്ഥരും,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ദിജു  ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. നികത്താൻ  ഉപയോഗിച്ച് റോഡ് നിർമ്മാണം ഏറ്റെടുത്ത കരാർ കമ്പനിയുടെ
വാഹനം ചാത്തന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
തോട്ടവാരം ഏലയുടെ ഭാഗമായുള്ള തണ്ണീർത്തടമാണ് സംഘം നികത്തുന്നത്.
മണ്ണും അവശിഷ്ടങ്ങളും തള്ളി നീളത്തിലും വിസ്തൃതിയിലും നികത്തി കഴിഞ്ഞു.ഇവിടെ തണ്ണീർത്തടം നികത്തുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കും ഇതോടെ തോട്ടവാരം മേഖലയിൽ മഴക്കാലത്ത് കടുത്ത വെള്ളപ്പൊക്കത്തിന് കാരണമാകും.വേനൽക്കാലത്ത് ജലക്ഷാമത്തിനും കാരണമാകും.തിരുമുക്ക് സ്റ്റാൻഡേർഡ് ജംഗ്ഷൻ കാരവളവ് തുടങ്ങിയ ഭാഗങ്ങളിൽനിന്ന് മഴവെള്ളം ഒഴുകിയെത്തുന്നത് ഇവിടെയാണ്.
ഈ പ്രദേശത്ത് വ്യാപകമായി നിലം നികത്തുന്നതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ചാത്തന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ,വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു.
ഒരുതരത്തിലും തണ്ണീർ തടങ്ങൾ നികത്താൻ അനുവദിക്കില്ലെന്ന്.
അനധികൃതമായി നികത്തിയ ഭൂമി പൂർവ്വ സ്ഥിതിയിൽ എത്തിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വി അനീഷ്,ചാത്തന്നൂർ മേഖല സെക്രട്ടറി അഭിലാഷ് എം സജി, വിജിത്ത്,അക്ഷയ് ശ്രീരാഗ് അനീസ് സജിത്ത് ഷിബിൻ ദേവ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

ന്യൂസ്‌ ബ്യുറോ കൊല്ലം

പാവൂർഛത്രത്തിൽ രാത്രി ജോലി ചെയ്തിരുന്ന റെയിൽവേ ഗേറ്റ് ജീവനക്കാരിയെ അജ്ഞാതന്‍  മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി.

നെല്ലായി ജില്ല അംബാസമുദ്രത്തിൽ നിന്നുള്ള വനിതാ ജീവനക്കാരി തെങ്കാശി ജില്ലയിലെ പാവൂർഛത്രം റെയിൽവേ ഗേറ്റ് കീപ്പറായി ജോലി ചെയ്യുന്ന ഇവര്‍ പതിവുപോലെ ഇന്നലെ രാത്രി എട്ടു മണിയോടെ നെല്ലായിയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോകുന്ന ട്രെയിൻ പോയി കഴിഞ്ഞ് മുറിയിൽ വിശ്രമിക്കുമ്പോൾ അജ്ഞാതന്‍ വനിതാ ജീവനക്കാരി താമസിക്കുന്ന മുറിയിലേക്ക് പെട്ടെന്ന് ഓടി കയറി മുറി അടച്ചിട്ട് മാനഭംഗപ്പെടുത്താന്‍ ചെയ്യാൻ ശ്രമിച്ചു. 

ഉടൻ തന്നെ വനിതാ ജീവനക്കാരി ഉറക്കെ നിലവിളിക്കുകയും സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ വരുന്നതിന് മുമ്പ് പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. ഈ കാഴ്ച ഞെട്ടലോടെ കണ്ട നാട്ടുകാര്‍  റെയിൽവേ ഗേറ്റ് ജീവനക്കാരിയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. 

വിവരമറിഞ്ഞ് പാവൂർഛത്രം പോലീസും തെങ്കാശി റെയിൽവേ പോലീസും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. 

സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ റെയിൽവേ ജീവനക്കാരിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ ദിവസങ്ങളായി പ്രദേശത്ത്‌ കറങ്ങുന്നതായി ആളുകള്‍ പറയുന്നു.

റെയിൽവേ ഗേറ്റ് കീപ്പറായി ജോലി ചെയ്യുന്ന ജീവനക്കാരി തനിച്ചാണ്.

സംഭവത്തിൽ ഉൾപ്പെട്ടയാൾ പാവൂർഛത്രം ഭാഗത്തുള്ള ആളാണോ അതോ റെയിൽവേ ഗേറ്റിന് സമീപത്തെ മേൽപ്പാലം പണി നടക്കുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ നിരവധി ഉത്തരേന്ത്യൻ തൊഴിലാളികൾ അവിടെ താമസിച്ച് ജോലി ചെയ്യുന്നതിനാൽ ഇവരിൽ ആരെങ്കിലുമാകുമോ എന്നറിയാൻ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 

തെങ്കാശി പോലീസ് സൂപ്രണ്ട് സാംസൺ സംഭവസ്ഥലത്ത് നേരിട്ട് അന്വേഷണം നടത്തി.


സാമ്പത്തിക ഇടപാടിൽ സുഹൃത്തിനെ കാറിൽ കൊണ്ടുപോയി പലയിടങ്ങളിൽ വച്ച് മർദ്ദിച്ച പ്രതിയെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.

ചാത്തന്നൂർ താഴം വടക്ക് അനൂപ് മൻസിലിൽ 28 വയസ്സുള്ള ഫൈസി എന്ന് വിളിക്കുന്ന അമൽഷയെയാണ് ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. കേസിന് ആസ്പദമായ സംഭവം പോലീസ് പറയുന്നത് ഇങ്ങനെ മുണ്ടക്കൽ സ്വദേശിയായ ജാക്സൺ എന്നയാളിനെ സൗഹൃദത്തിൽ കാറിൽ കയറ്റി വർക്കല ഇടവ ചാത്തന്നൂർ എന്നീ പ്രദേശങ്ങളിൽ കൊണ്ടുപോയി പലയിടങ്ങളിൽ വച്ച് മർദ്ദിക്കുകയായിരുന്നു. 

പൊട്ടിയ ബിയർ കുപ്പി കൊണ്ട് കുത്താന്‍ ശ്രമിക്കുകയും. ബ്ലേഡ് കൊണ്ട് ജാക്സന്റെ ശരീരത്തിൽ മുറിവേൽപ്പിക്കുകയും മർദ്ദിച്ച് അവശനാക്കി ഇരവിപുരത്ത്  കൊണ്ടുപോയി ഇറക്കിവിട്ടു. 

ജാക്സൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫൈസി എന്ന അമൽഷായെ ചാത്തന്നൂർ എസ് എച്ച് ഓ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  അറസ്റ്റ് ചെയ്തു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫൈസി നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 


പെൺകുട്ടികളെ വശീകരിച്ച് പണം തട്ടുന്ന സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ.

പരവൂർ നെടുങ്ങോലം ഒഴുകുപാറ സതീഷ് ഭവനിൽ വിഷ്ണു എന്ന് വിളിക്കുന്ന സതീഷാണ് ചാത്തന്നൂർ പോലീസിന്റെ പിടിയിലായത്. കൊല്ലം സ്വദേശിനീയായ പെൺകുട്ടി പ്രതി ഓടിക്കുന്ന ബസ്സിലെ സ്ഥിരം യാത്ര ചെയ്തു വരവേ പ്രണയം നടിച്ച് പീഡിപ്പിക്കുകയും മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് പ്രതിയെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍  ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ പീഡിപ്പിക്കുകയും പണം തട്ടിയതായും പ്രതി പോലീസിനോട് പറഞ്ഞു. 

ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം പോലീസ് നടത്തി വരുകയാണ്.

ചാത്തന്നൂർ എസ്.എച്ച്.ഓ ശിവകുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 


Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.