
നമ്മുടെ കൊല്ലത്തും വന്നു രാജ്യാന്തര ചലച്ചിത്രോത്സവം. ഇന്നു മുതൽ മറ്റന്നാൾ വരെ ലോകസിനിമയുടെ തിയറ്റർ ആയി കൊല്ലം മാറും. മൂന്നു ദിനം, 24 ചിത്രങ്ങൾ, മലയാളത്തിൽ നിന്ന് ആറെണ്ണം – ചിന്നക്കട ബിഷപ് ജറോം നഗറിലെ ജി.മാക്സ് സിനിമാസിൽ അരങ്ങേറുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ചുരുക്കമിതാണ്. കേരള സർവകലാശാല യൂണിയനും യുവജന കമ്മിഷനും ചേർന്നാണു ക്വയിലോൺ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ (ക്യുഐഎഫ്എഫ്) ഒരുക്കുന്നത്. ചലച്ചിത്ര വികസന കോർപറേഷന്റെ സഹകരണവുമുണ്ട്.
വ്യത്യസ്തമായ സ്ത്രീകളുടെ കഥ പറയുന്ന ‘ക്രോസ് റോഡ്’ എന്ന മലയാള ചിത്രത്തോടെയാണ് ഫെസ്റ്റിവലിനു തുടക്കം. വിധു വിൻസന്റ് സംവിധാനം ചെയ്ത ‘മാൻഹോൾ’, ലെനിൻ രാജേന്ദ്രന്റെ ‘ഇടവപ്പാതി’, ഡോ. ബിജുവിന്റെ ‘കാടുപൂക്കുന്ന നേരം’, സഞ്ജു സുരേന്ദ്രന്റെ ‘ഏദൻ’, മഹേഷ് നാരായന്റെ ‘ടേക്ക് ഓഫ്’ എന്നിവയാണു മറ്റു മലയാള ചിലച്ചിത്രങ്ങൾ.
അമിത് വി.മസൂർകർ സംവിധാനം ചെയ്ത ‘ന്യൂട്ടൻ’ എന്ന ഹിന്ദി ചിത്രവും അപർണാ സെന്നിന്റെ ‘ദി ജാപ്പനീസ് വൈഫും’ തമിഴ് ചിത്രമായ ‘അരുവി’യും വ്യത്യസ്തമായ ചിലച്ചിത്രാനുഭവമായി മാറും. ജാപ്പനീസ് ചിത്രങ്ങളായ ‘ലൈക് ഫാദർ’, ‘ലൈക്സൺ’, ‘ഡിപ്പാർച്ചേഴ്സ്’, പൊളിഷ് – ജർമൻ ചിത്രമായ ‘ഇൻ ഡാർക്കനസ്’, പവേൽ പാവ്ലികോസ്കി സംവിധാനം ചെയ്ത പൊളിഷ് ചിത്രം ‘ഇട’, റഷ്യൻ ചിത്രമായ ‘ലവ്യാതൻ’, കൊറിയിൽ നിന്നുള്ള ‘മദർ’ തുടങ്ങിയ ശദ്ധേയമായ ചിത്രങ്ങളാണു ഫെസ്റ്റിവലിൽ.
വിദ്യാർഥികൾക്കു മാത്രമല്ല, മറ്റുള്ളവർക്കും ഫെസ്റ്റിവലിൽ പങ്കെടുക്കാം. വിദ്യാർഥികൾക്കു 100 രൂപയും മറ്റുള്ളവർക്ക് 200 രൂപയുമാണു റജിസ്ട്രേഷൻ ഫീസ്. ഇന്നു നാലിന് എം.എ.േബബി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. എം.മുകേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. ലെനിൻ രാജേന്ദ്രൻ ഉൾപ്പെടെ പങ്കെടുക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ