*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കിഴക്കന്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം ഒന്നും ചെയ്യാതെ വനംവകുപ്പ്


തെന്മല: കാട്ടാന തോട്ടം തൊഴിലാളികളുടെ ഉറക്കം കെടുത്തുന്നു. കഴുതുരുട്ടി മൂന്നാം ഡിവിഷൻ‌ ചപ്പാത്തിനു സമീപം കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ച മൂന്ന് കാട്ടാനകളാണു തൊഴിലാളികൾക്കു ഭീഷണിയാകുന്നത്. വനത്തിൽ നിന്നു കിലോമീറ്ററുകൾ അകലെയുള്ള ജനവാസ മേഖലയ്ക്കു സമീപത്താണു കാട്ടാന തമ്പടിച്ചിരിക്കുന്നത്. പുലർച്ചെ ടാപ്പിങ്ങിനു പോകുന്ന തൊഴിലാളികൾ കാട്ടാനയെ കണ്ട് ഭയന്ന് ഓടുകയാണ്.
ഓരോ ദിവസം സ്ഥലം മാറിയെത്തുന്ന കാട്ടാനകളെ പേടിച്ച് തൊഴിലാളികൾക്കു ടാപ്പിങ്ങിനു പോകാനും സാധിക്കുന്നില്ല. മാനേജ്മെന്റിനോടും വനംവകുപ്പിനോടും പരാതിപ്പെട്ടിട്ടും ഒരു നടപടിയുമില്ല. തൊഴിലാളികൾ ആനയെ പേടിച്ച് ടാപ്പിങ് ചെയ്തില്ലെങ്കിൽ കൂലിയില്ലാത്ത സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. അടിക്കടി തോട്ടം തൊഴിലാളികൾ ആനയുടെ ആക്ര‌മണങ്ങൾക്ക് ഇരയാകുന്നതാണ് ഇവരുടെ ഇപ്പോഴത്തെ ആനപ്പേടിക്കു കാരണം.
തോട്ടത്തിന്റെ അതിർത്തിയിലുള്ള സ്വകാര്യ വസ്തുക്കളിലെ തെങ്ങും വാഴയും ആന നശിപ്പിച്ചിട്ടിരിക്കുകയാണ്. വനത്തിൽ വെള്ളമില്ലാതായതോടെയാണു നെടുമ്പാറ തോട്ടിലേക്കു കാട്ടാനക്കൂട്ടം എത്തിയിരിക്കുന്നത്. നാട്ടിലെത്തിയ കാട്ടാനകളെ തിരികെ കയറ്റിവിടാൻ ഒരു നടപടിയും വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.