
അഞ്ചല്‍: അഞ്ചല്‍ പട്ടണത്തില്‍ പഞ്ചായത്തധികൃതരുടെ കെടുകാര്യസ്ഥതയില്‍ കുമിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരത്തിന് കഴിഞ്ഞദിവസം രാത്രിയില്‍ വഴിയാത്രികരാരോ തീയിട്ടു.പട്ടണം മുഴുവന്‍ കത്തി നശിക്കുമായിരുന്ന തീ പുനലൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്.
അഞ്ചല്‍ പട്ടണത്തിലെ മാലിന്യ നീക്കവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും പഞ്ചായത്ത് അധികൃതര്‍കക്ക് പണം കായ്ക്കുന്ന മരമാണ്.
മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ളാന്റിനും ,കടകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിനുമായി
പഞ്ചായത്തില്‍ മാലിന്യ നീക്കത്തിന് വാഹനവും തൊഴിലാളികളും ഉണ്ടെങ്കിലും പട്ടണത്തിലെ മാലിന്യം കുമിഞ്ഞുകൂടി പുഴുവരിച്ച് കിടക്കുകയാണ്.അഞ്ചല്‍- കുളത്തുപ്പുഴ റോഡിലെ ബസ്റ്റാന്റില്‍ മാലിന്യ കൂമ്പാരമാണ്. പലതവണ മാധ്യമങ്ങളിൽ വാര്‍ത്തകള്‍ വന്നിട്ടും പരാതികള്‍ നല്‍കിയിട്ടും പഞ്ചായത്തധികൃതര്‍ അറിഞ്ഞ മട്ടില്ലായിരുന്നു. ഇങ്ങനെ കുമിഞ്ഞു കൂടിയ മാലിന്യമാണ് രാത്രിയില്‍ പത്തരയോടെ വഴിയാത്രക്കാര്‍ കത്തിച്ചത്.കത്തിപ്പടര്‍ന്ന തീ തൊട്ടടുത്ത കടകളിലേയ്ക്ക് പടര്‍ന്നു പിടിക്കാനും വലിയ അപകടത്തിന് സാധ്യതയുണ്ടായിരുന്നു.
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ