
പുനലൂർ: പുനലൂർ സ്കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് ലഹരിവില്പന അധികൃതരെ അറിയിച്ചു എന്ന സംശയത്തില്‍ വിദ്യാര്‍ത്ഥിയെ ലഹരി വില്പന സംഘത്തിന്റെ ഒത്താശയോടെ സ്കൂള്‍കുട്ടിയുടെ ക്രൂരമര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് വിധേയനാക്കി തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ നിന്നും പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പുനലൂരിലെ റെയില്‍വേ ഗേറ്റിന് സമീപമുള്ള വിദ്യാലയത്തിനകത്താണ് ലഹരി വസ്തു വില്പന നടത്തിയത് ബന്ധപ്പെട്ടവരെ അറിയിച്ചു എന്ന സംശയത്തില്‍ വിദ്യാർത്ഥിയെ മർദ്ദിച്ചവശനാക്കിയത്. തലയ്ക്കും മുഖത്തിനും മാരകമായി പരിക്കേറ്റ വിദ്യാർത്ഥി മുഹമ്മദ് ഷാരോൺ ഇപ്പോള്‍ പുനലൂർ ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്. ചില സ്കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് പുറത്തുള്ള മദ്യമാഫിയാ സംഘങ്ങളാണ് ഈ അനധികൃത വ്യാപാരത്തിനു കൂട്ടു നില്‍ക്കുന്നത് .
പുനലൂര്‍ എക്സൈസ് സംഘം ആശുപത്രിയില്‍ എത്തി വിദ്യാര്‍ഥിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. രണ്ടു മാസങ്ങൾക്കു മുൻപ് സ്കൂൾ പരിസരത്തു നിന്നും പോലീസ് ലഹരി വസ്തുക്കൾ പിടികൂടി കേസ്സെടുത്തിരുന്നു.
പുനലൂർ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ