
പത്തനാപുരം:കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി നയിക്കുന്ന കേരള യാത്ര കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ പത്തനാപുരത്ത് നടന്ന ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വീകരണ പരിപാടിയിൽ ജന പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.
ജനാധിപത്യത്തെ സംരക്ഷിക്കാനെന്ന പേരില്‍ അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കുകയും ഭരണഘടനയെ തിരുത്തുകയുമാണ് ചെയ്യുന്നതെന്ന് ജോസ്.കെ.മാണി എം.പി.
കേരള യാത്രയ്ക്ക് ജില്ലാ അതിര്‍ത്തിയായ പത്തനാപുരത്ത് നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ജോസ് കെ.മാണി എംപി.
കോര്‍പ്പറേറ്റുകളുടെയും അഴിമതിക്കാരുടെയും ഇടനിലക്കാരനായി പ്രധാനമന്ത്രി മാറി. പാര്‍ലമെന്റിലെ നിയമങ്ങളും ബില്ലുകളും അടിച്ചേല്പിക്കുന്നതിലുപരി പാര്‍ലമെന്റ് ദിനങ്ങളും വെട്ടിക്കുറച്ചു. മുന്‍പ് ഉണ്ടായിരുന്ന റെയില്‍വേ ബജറ്റ് പോലും ഇല്ലാതാക്കി. ഒരു പ്രത്യേക മത വിഭാഗത്തിന് മാത്രമേ രാജ്യത്ത് ജീവിക്കാന്‍ അവസരം നല്കു എന്ന നിലപാടിലേക്ക് സംവിധാനങ്ങള്‍ ഒരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി കക്കാടിന്റെ അധ്യക്ഷതയില്‍ നടന്ന സ്വീകരണ യോഗം യുഡിഎഫ് ജില്ലാ ചെയര്മാന് കെ.സി രാജന് ഉദ്ഘാടനം ചെയ്തു.
കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, നേതാക്കളായ എം.അബ്ദുള്‍ റഹ്മാന്, കെ.അനില്‍, സജി ജോണ്‍ കുറ്റിയില്‍,ബിജു ഡിക്രൂസ്, ജി.റെജി, മാങ്കോട് ഷാജഹാന്, എഫ്.ഹുസൈന്, കെ.തോമസ്, ബിജു പൂന്തോട്ടം, കോശി ജോര്‍ജ്, പി.വാസുദേവന്‍ നായര്‍, സേവ്യര്‍ കടകംപള്ളി, ആര്.ആരോമലുണ്ണി, അനില്‍ പട്ടാഴി, ചിറ്റലക്കാട് സുരേന്ദ്രന്, കെ.എ എബ്രഹാം, പി.എ യൂസഫ്, മുഹമ്മദ് ഷാജി, മുഹമ്മദ് കാസിം, അജിതാ ഗിരീഷ്, വാഴപ്പാറ ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ