
പുനലൂര്‍:ആര്യങ്കാവിൽ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കുളത്തൂപ്പുഴ സ്വദേശിയും പോസ്കോ കേസിലെ പ്രതിയും ആര്യങ്കാവ് എൽ.പി സ്കൂളിലെ പ്രഥമാധ്യാപകനുമായ കുളത്തൂപ്പുഴ ഫിര്‍ദൗസില്‍ മുഹമ്മദ് ബൂസിരി (52)യെ പോലീസ് കാവലില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ചികില്‍സക്കായി എത്തിച്ചു.
കഴിഞ്ഞ മാസം 28 നായിരുന്നു കേസിന് ആധാരമായ സംഭവം മറ്റൊരു സ്കൂളിൽ പഠിക്കുന്ന ആറാം ക്ലാസുകാരി പെൺകുട്ടി എൽ.പി സ്കൂളിൽ എത്തി ഇളയ സഹോദരനെ വിളിച്ച് ബസ് കാത്തു നിന്നു ഇത് കണ്ട പ്രധാന അധ്യാപകൻ വിദ്യാർഥിനിയെ വിളിച്ചു ഓഫീസിനോട് ചേർന്ന മുറിയിൽ കയറ്റി പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് രക്ഷിതാക്കൾ പുനലൂര്‍ എ.ഇ.ഒ ക്ക് പരാതി നൽകി. എ.ഇ.ഒ ചൈല്‍ഡ് ലൈഫിന് പരാതി കൈമാറി ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴി എടുത്തു.തുടര്‍ന്ന് തെന്മല പോലീസില്‍ പരാതി നല്കി.പുനലൂരിലെ വനിതാ എസ്.ഐയുടെ നേതൃത്വത്തിൽ പോലീസ് ശനിയാഴ്ച വൈകിട്ട് വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി മൊഴിയെടുത്തു മൊഴിയെ തുടർന്നാണ് പ്രധാന അദ്ധ്യാപകനെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തത്.
ഇതോടെ ഒളിവില്‍ പോയ അധ്യാപകന് കായകുളത്തെ ഒരു ലോഡ്ജില്‍ വച്ച് കൈ ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഉടന്‍ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. പരിക്ക് ഗുരുതരമല്ല എന്ന് ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചതിന് പ്രകാരം പ്രതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ് ആശുപത്രിയില്‍ ചികില്‍സയില്‍ ഉള്ളത്. പോക്സോ കേസ് അന്വേഷിക്കുന്ന പുനലൂര്‍ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പോലീസ് ആണ് ഇയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചത്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ചികില്‍സക്ക് ശേഷം ആരോഗ്യ സ്ഥിതി അനുകൂലമാകുന്ന സാഹചര്യത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കും എന്ന് പോലീസ് പറഞ്ഞു. മുമ്പു ജോലി ചെയ്തിരുന്ന സ്കൂളിലും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അന്ന് ശിക്ഷണ നടപടികള്‍ ഉണ്ടായിട്ടുണ്ട് എന്നും കുളത്തുപ്പുഴ കേന്ദ്രികരിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ ഗ്രൂപ്പ് ചര്‍ച്ചയില്‍ ചില അംഗങ്ങള്‍ പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ