അഞ്ചല്‍ കോട്ടുക്കലിൽ 11 വയസ്സുകാരനെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടു പോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
വയല സ്വദേശി 24 വയസ്സുള്ള ശരത്താണ് അറസ്റ്റിലായത്. കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി ആയിരുന്നു സംഭവം.
അമ്മ വോട്ടിടാൻ പോയ സമയത്ത് പുറത്തുണ്ടായിരുന്ന കുട്ടിയെ ഇളനീർ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടു പോയി ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.വോട്ടിടാൻ പോയിരുന്ന അമ്മ മടങ്ങിയെത്തിയപ്പോൾ കുട്ടി അമ്മയോട് വിവരം പറയുകയും ചെയ്തു.
തുടർന്ന് അമ്മ കുട്ടിയെയും കൂട്ടി കടയ്ക്കൽ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
കേസെടുത്ത പോലീസ് കുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ കുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം പ്രതി ഒളിവിൽ പോയി പ്രതി കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയിട്ടുണ്ട് എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സി.ഐ തൻസീം അബ്ദുൽ സമദിന്റെ നേത്യത്വത്തിൽ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതി ശരത്തിനെ കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാന്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ