*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

സംസ്ഥാനത്തിന് പുതുമയായ ‘വനദീപ്തി’യെന്ന കൃത്രിമവനം സംരക്ഷിക്കാതെ നാശത്തിലേക്ക് പോകുന്നു.

പുനലൂര്‍:കെ.ബി.ഗണേഷ്‌കുമാർ വനംമന്ത്രിയായിരിക്കെ 2012-ലാണ് പിറവന്തൂർ പഞ്ചായത്തിലെ വിളക്കുവെട്ടം പത്തുപറയിൽ ജനവാസ കേന്ദ്രത്തോടു ചേർന്ന് വനംവകുപ്പ്  ‘വനദീപ്തി’യെന്ന കൃത്രിമവന പദ്ധതി നടപ്പാക്കിയത്.സംസ്ഥാനത്തു തന്നെ പുതുമയായിരുന്ന പദ്ധതി ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
സോഷ്യൽ ഫോറസ്ട്രി ഏറെ ശ്രദ്ധയോടെ നട്ടു നനച്ച് വളർത്തിയ ഫലവൃക്ഷത്തൈകളും ഔഷധ ചെടികളുമെല്ലാം വളർന്നു. ഇതോടെ ഈ നിർമിതവനം, സ്വാഭാവിക വനത്തിന്റെ രൂപം കൈവരിച്ചു. ഇത് സോഷ്യൽ ഫോറസ്ട്രിയിൽ നിന്ന്‌ പുനലൂർ വനം ഡിവിഷന് കൈമാറുകയും ചെയ്തു. കെ.ബി.ഗണേഷ്‌കുമാർ വനം മന്ത്രിയായിരിക്കേ, 2012-ൽ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ഇവിടെ കൃത്രിമവനം നിർമിക്കുന്ന 'വനദീപ്തി' എന്ന പദ്ധതിക്ക്‌ തുടക്കം കുറിച്ചത്.നാട്ടുകാര്‍ ഏറെ പ്രതീക്ഷയോടെ കണ്ട പദ്ധതിയായിരുന്നു ഇത്. അക്കേഷ്യ, മാഞ്ചിയം തോട്ടമായിരുന്ന സ്ഥലത്തെ 5.7 ഹെക്ടർ ഭൂമിയിൽ വിവിധ അപൂര്‍വങ്ങളായ ഫലവർഗ വൃക്ഷത്തൈകളും ഔഷധസസ്യങ്ങളും നട്ടു പിടിപ്പിക്കുകയായിരുന്നു. 66.65 ലക്ഷം രൂപയുടേയതായിരുന്നു പദ്ധതി. ആറു വർഷം കൊണ്ട് മിക്ക വൃക്ഷങ്ങളും ഇരുപതടിയിലേറെ ഉയരത്തിൽ വളർന്നു കഴിഞ്ഞു. അടുത്ത പത്തുവർഷത്തിനുള്ളിൽ ഇവിടം നിബിഡവനമായി മാറുമെന്നാണ് കണക്കുകൂട്ടലില്‍ ആണ് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചത്.
ഈ വനം കാണാനും പഠിക്കാനുമായി വിവിധ സ്ഥലങ്ങളില്‍ നിന്നും വടക്കേ ഇന്ത്യയില്‍ നിന്ന് പോലും സന്ദർശകരും ഗവേഷണ വിദ്യാര്‍ത്ഥികളും എത്തിത്തുടങ്ങിയിരുന്നു.
അന്ന് വനം കാണാൻ എത്തുന്നവർക്കായി വനം വകുപ്പ് പ്രത്യേകം ക്ലാസ് നടത്തിയിരുന്നു. സന്ദർശകർക്കായി ചെറിയൊരു വനയാത്രയും അധികൃതർ ഒരുക്കിയിരുന്നു.എന്നാല്‍ പിന്നീട് മാറിവന്ന മന്ത്രിസഭയിലെ വനം മന്ത്രിയും പുനലൂര്‍ എം.എല്‍.എയുമായ കെ രാജു വനദീപ്തി സംരക്ഷിക്കുവാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് മാത്രമല്ല വനം വകുപ്പ്‌ ഇവിടം താഴിട്ടു പൂട്ടി.
പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്‌ കുമാര്‍ വനം മന്ത്രി ആയിരിക്കുമ്പോള്‍ കൊണ്ട് വന്ന പദ്ധതി സംരക്ഷിച്ചു ഗണേഷ്‌കുമാറിന് പെരുണ്ടാക്കി കൊടുക്കേണ്ട ആവശ്യം ഇപ്പോഴത്തെ വനം മന്ത്രിക്ക് താല്പര്യമില്ല എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
വിവിധ സ്ഥലങ്ങളില്‍ നിന്നുമെത്തിച്ച സംരക്ഷിക്കപ്പെടേണ്ട ലക്ഷങ്ങള്‍ വിലയുള്ള അപൂര്‍വ ഓഷധചെടികളും ഫല വൃക്ഷങ്ങമാണ് കെടുകാര്യസ്ഥത മൂലം നാശത്തിനു കാരണമാകുകയാണ്.
കൂടാതെ വനം വകുപ്പിന് വരുമാനം ഉണ്ടാകുന്ന സാധ്യതയാണ് വനം മന്ത്രിയുടെ കുടിപ്പക മൂലം നശിക്കുന്നത്.
ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ക്ക്‌ പ്രയോജനം ഉണ്ടാകുവാന്‍ വേണ്ടി നിര്‍മ്മിച്ച വനദീപ്തി നശിക്കുന്നതില്‍ ദുഖമുണ്ടെന്നു ഗണേഷ്‌കുമാര്‍ പറഞ്ഞു
ആരും തിരിഞ്ഞു നോക്കാതെ വന്നപ്പോള്‍ ഇവിടെ ഉള്ള ജലസ്വേചനത്തിനുള്ള പൈപ്പുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടു.കൂടാതെ ചാലിയക്കര ആറിന്റെ സമീപം ഉള്ള ഗേറ്റ് തകര്‍ക്കപ്പെട്ടു. ഇവിടെ സംരക്ഷിച്ചു കൊണ്ടിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന വൃക്ഷങ്ങള്‍ക്കും അപൂര്‍വ സസ്യങ്ങള്‍ക്കും അധികം താമസിയാതെ വനംവകുപ്പ്‌ കുളത്തൂപ്പുഴ സന്ജീവിനി വനത്തിന്റെ ഗതി വരുത്തും.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.