വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത് തിരികെ വരുന്ന പ്രവാസികള്‍ക്ക് ഐസൊലേഷൻ വാർഡുകൾ പുനലൂരില്‍ സജ്ജീകരിച്ചു തുടങ്ങി
ലോകം മുഴുവൻ കൊവിഡ് 19 വൈറസ് വ്യാപകമായത് കണക്കിലെടുത്ത് പുനലൂർ താലൂക്കിൽ നിന്ന് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത് തിരികെ വരുന്ന പ്രവാസി മലയാളികൾക്ക് ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു തുടങ്ങി.
ഇവരെ തിരികെ നാട്ടിലെത്തിക്കുമ്പൾ ഐസൊലേഷനിൽ പാർപ്പിച്ച് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളാണ് പുനലൂർ താലൂക്കിൽ ആരോഗ്യ വകുപ്പ് സജ്ജമാക്കുന്നത്. താലൂക്കിലെ ഒഴിഞ്ഞു കിടക്കുന്ന ഹോട്ടലുകൾ, വീടുകൾ, ഓഡിറ്റോറിയങ്ങൾ, മറ്റ് കെട്ടിടങ്ങൾ തുടങ്ങിയവയാണ് ഐസൊലേഷൻ വാർഡുകളാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
ആദ്യഘട്ടത്തിൽ എത്തുന്ന ഓരോ പ്രവാസികളെയും ഒരു മുറിയിൽ ഒരാൾ എന്ന ക്രമത്തിലും പിന്നീട് കൂടുതൽ പേർ വന്നാൽ ഒരു മുറിയിൽ മൂന്ന് പേർ എന്ന ക്രമത്തിലും താമസിപ്പിച്ച് നീക്ഷിക്കേണ്ടി വരും. കൂടുതൽ ഡോക്ടർമാരുടെയുംനേഴ്സ് മാരുടെ സേവനവും ലഭ്യമാക്കും.
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തു വന്നിരുന്ന മലയാളികൾ വൈറസ് വ്യാപനം മൂലം നാട്ടിലേക്ക് മടങ്ങി വരാൻ കാത്തിരിപ്പ് തുടങ്ങിയിട്ട് മൂന്നാഴ്ച പിന്നിടുന്നു. വിമാന സർവീസ് നിറുത്തി വച്ചതോടെയാണ് ഇവർ അന്യനാട്ടിൽ ഒറ്റപ്പെട്ടത്.
ഇവരുടെ ദയനീയാവസ്ഥ മനസിലാക്കിയ സർക്കാർ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതോടെയാണ് പുനലൂർ താലൂക്ക് അടക്കമുള്ള പ്രദേശങ്ങളിൽ ഇവർക്കായി ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ ശ്രമം തുടങ്ങിയത്.
നിലവിൽ വിദേശത്ത് നിന്ന് പുനലൂർ താലൂക്കിൽ എത്തിക്കുന്ന 180 പ്രവാസി മലയാളികളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ച് നീക്ഷിക്കാനുളള സംവിധാനങ്ങൾ പുനലൂരിൽ ഒരുക്കിയിട്ടുണ്ട്.
താലൂക്കിൽ എത്തുന്ന 680 പ്രവാസികളെ ഐസൊലേഷനിൽ പാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനാവശ്യമായ ലോഡ്ജുകള്‍,സ്വകാര്യ ആശുപത്രി കെട്ടിടം ഇവ ഏറ്റെടുത്തിട്ടുണ്ട് ഇവ കെട്ടിടങ്ങൾ, ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയ ഏറ്റെടുക്കാനുളള ശ്രമമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. വിദേശത്ത് നിന്ന് കുടുംബസമേതം നാട്ടിലെത്തിക്കുന്ന പ്രവാസികളെ വീടുകളിലും മറ്റുളളവരെ ഓഡിറ്റോറിയങ്ങളിലും പാർപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ