*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ജില്ലയില്‍ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഒരു നാള്‍ കൂടി.


ജില്ലയില്‍ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഒരു നാള്‍ കൂടി. ആശുപത്രിയില്‍ ആരും പുതുതായി പ്രവേശിച്ചിട്ടില്ല. രോഗലക്ഷണം സംശയിച്ച പത്തു പേര്‍ കൂടി ഫലം നെഗറ്റീവായതോടെ ആശുപത്രി വിട്ടു. വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1,908 സാമ്പിളുകളില്‍ 137 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവില്‍ 12 പോസിറ്റീവ് കേസുകള്‍ ഉണ്ട്. എട്ടു പേര്‍  രോഗം ഭേദമായി  വീട്ടിലേക്ക് മടങ്ങി. ഫലം വന്നതില്‍ 1,743 എണ്ണം നെഗറ്റീവാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.

ജില്ലയില്‍ ഗൃഹനിരീക്ഷണം കഴിഞ്ഞവര്‍ 19,216 പേര്‍

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗൃഹനിരീക്ഷണം സമൂഹ വ്യാപനം തടയുന്നതില്‍ വലിയ പങ്കുവഹിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ(മെയ് 2) വരെ 19,216 പേരാണ് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയത്. ഇന്നലെ(മെയ് 2)  പുതുതായി പ്രവേശിച്ച 285 പേര്‍ ഉള്‍പ്പെടെ ആകെ 1,672 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇന്നലെ(മെയ് 2) ഒഴിവാക്കപ്പെട്ടവര്‍ 41 പേരുമാണ്. ആശുപത്രിയില്‍ ഇന്നലെ(മെയ് 2) ആരും പ്രവേശിച്ചിട്ടില്ല. പത്തു പേര്‍ ഡിസ്ചാര്‍ജ് ആയി നിലവില്‍ 19 പേരാണ് ആശുപത്രി നിരീക്ഷണത്തില്‍ ഉള്ളത്. രോഗം സ്ഥിരീകച്ചവരുടെ പ്രൈമറി കോണ്ടാക്ടുകള്‍ 867 ഉം സെക്കന്ററി കോണ്ടാക്ടുകള്‍ 766 ഉം ആണ്.

കോവിഡ് 19 ജാഗ്രതയോടെ വോളന്റിയര്‍മാര്‍
ജില്ലയില്‍ ഹോട്ട് സ്‌പോട്ടുകള്‍ ഒഴികെയുള്ള വാര്‍ഡുകളില്‍ ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് നേരിട്ട് സഹായമെത്തിക്കുന്നതിനും ബ്രേക്ക് ദ ചെയിന്‍  ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള ഇരട്ട യത്‌നം ഏറ്റെടുത്തു ആരോഗ്യ സേന.  1,128 ടീമുകളാണ് ഇന്നലെ ഫീല്‍ഡില്‍ ഇറങ്ങിയത്. ജനപ്രതിനിധികളുടേയും വോളന്റിയര്‍മാരുടെയും ജനമൈത്രി പൊലീസിന്റെയും ആശ, ആരോഗ്യ പ്രവര്‍ത്തകരുടെയും പങ്കാളിത്തമുണ്ടായിരുന്നു. ആകെ 3,403 പേര്‍ അടങ്ങിയ വിവിധ സംഘങ്ങള്‍ 8,782 വീടുകളാണ് ഇന്നലെ മാത്രം സന്ദര്‍ശിച്ചത്. കിടപ്പു രോഗികള്‍ക്കും ജീവിതശൈലീ രോഗികള്‍ക്കും  ക്വാറന്റയിനിലുള്ള 1,672 പേര്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശങ്ങളും മരുന്നുകളും നല്‍കി. ഇതോടൊപ്പം ഫീല്‍ഡ്/റെയില്‍വേ, ബസ് സ്റ്റാന്‍ഡ്, റോഡുകള്‍, ജില്ലാ-സംസ്ഥാന അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായി 91 റാപിഡ് റസ്‌പോണ്‍സ് ടീമുകള്‍, 31 സ്‌ക്വാഡുകള്‍ എന്നിവയും സജീവമായിരുന്നു.
ഇന്നലെ 24 പേര്‍ക്കും ഇതുവരെ ആകെ 4,058 പേര്‍ക്കും മാനസികാരോഗ്യ കൗണ്‍സലിംഗ് നല്‍കി. കൂടാതെ 12,913 കേസുകളില്‍ ടെലി കൗണ്‍സലിങ് പൂര്‍ത്തിയാക്കി. കണ്‍ട്രോള്‍ റൂമിലേക്ക് ആകെ 5,376 ഫോണ്‍ കാളുകളാണ് എത്തിയത്. ഇന്നലെ വിളിച്ചവര്‍ 94 പേര്‍ മാത്രമാണ്. പക്ഷേ, നിലവിലുള്ള പോസിറ്റീവ് കേസിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത വര്‍ധിപ്പിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.