*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം ഏരൂരിൽ വാഴകയ്യിൽ തൂങ്ങി മരിച്ച വിജീഷ് ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിച്ചു.

കൊല്ലം ഏരൂരിൽ വാഴകയ്യിൽ  തൂങ്ങി മരിച്ച വിജീഷ് ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പുനലൂർ ഡിവൈഎസ് പി വിജീഷ് ബാബുവിന്റെ  വീട്ടിലും, തൂങ്ങിനിന്ന് വാഴതോട്ടത്തിലും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

2019 ഡിസംമ്പർ മാസം 20 തീയതി രാവിലെയാണ് വിജീഷ് ബാബുവിനെ വാഴകയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഏരൂർ പോലീസിന്റെ അന്വേഷണത്തിൽ തൃപ്തി ഇല്ലാത്തതിനെ  തുടർന്ന് വിജീഷ്ബാബുവിന്റെ മാതാപിതാക്കൾ റൂറൽ എസ്.പി ക്കു പരാതി നൽകിയപ്പോൾ പുനലൂർ ഡിവൈഎസ്പിക്ക് അന്വേഷണം കൈമാറുകയായിരുന്നു. 
ഈ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി മരണം നടന്ന ദിവസവും തലേ ദിവസവും ഈ മേഖലയിൽ ഉണ്ടായിരുന്ന ആൾക്കാരുടെ മൊബൈൽ ലൊക്കേഷൻ വിവരങ്ങൾ ശേഖരിച്ച തെളിവുകൾ ശേഖരിച്ചിരുന്നു.
പുനലൂർ ഡിവൈഎസ് പി അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ശാസ്ത്രീയമായി ഏതാനം പരിശോധനകളുടെ ഫലം കൂടി എത്താനുണ്ടെന്നും അതിനുശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും പുനലൂർ ഡിവൈഎസ് പി അനിൽ ദാസ് പറഞ്ഞു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.