*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അയൽക്കാരന്റെ മൃതദേഹം സംസ്കരിക്കാൻ സ്വന്തം ഭൂമി വിട്ടുനൽകി ഖാദിബോർഡ് മുൻ ജീവനക്കാരൻ മാതൃകയായി.A former Khadi Board employee set an example by giving up his own land to bury a neighbor's body.

കൊല്ലം: അയൽക്കാരന്റെ മൃതദേഹം സംസ്കരിക്കാൻ സ്വന്തം ഭൂമി വിട്ടുനൽകി ഖാദിബോർഡ് മുൻ ജീവനക്കാരൻ മാതൃകയായി. കൊട്ടാരക്കര കോട്ടാത്തല പത്തടി സനാതനത്തിൽ എൻ.തുളസീധരനാണ് ഭൂമി നൽകിയത്. 

തുളസീധരന്റെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കോട്ടാത്തല മലവിള മേലതിൽ വീട്ടിൽ പൊടിയൻ(ഇന്ദുആശാൻ-75) കഴിഞ്ഞ ദിവസം മരണപ്പെട്ടു. മൃതദേഹം സംസ്കരിക്കാൻ സ്വന്തമായി ഭൂമിയില്ലാത്തതിനാൽ കുടുംബം വിഷമിച്ചു. പൊതുശ്മശാനം ഇവർ താമസിക്കുന്ന നെടുവത്തൂർ ഗ്രാമപഞ്ചായത്തിലോ തൊട്ടടുത്ത കൊട്ടാരക്കര നഗരസഭയിലോ ഇല്ല. അടക്കം ചെയ്യാൻ ഭൂമി നൽകാൻ പൊടിയന്റെ മറ്റ് ബന്ധുക്കളും തയ്യാറായില്ല. തുടർന്നാണ് തുളസീധരൻ തന്റെ വീടിനോട് ചേർന്ന ഭൂമിയിൽ മൃതദേഹം സംസ്കരിക്കാൻ അനുവാദം നൽകിയത്. തുളസീധരന്റെ ഭാര്യ ഇലന്തൂർ ബി.എഡ് കോളേജിലെ അദ്ധ്യാപികയായ ലാലാമണിയും മകൻ കോളേജ് അദ്ധ്യാപകനായ യദു.ടി.ധരനും പൂർണ സമ്മതം അറിയിച്ചു. തുടർന്ന് സംസ്കാര ചടങ്ങുകൾ നടത്തി. 

ഖാദിബോർഡ് എംപ്ളോയീസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എൻ.തുളസീധരൻ സി.പി.എം പാർട്ടി അംഗവുമാണ്.

 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.