ഏരൂർ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയായ ഇളവറാംകുഴി ,ആർ പി എൽ പ്രദേശങ്ങളിലാണ് മൊബൈൽ നെറ്റ് വർക്കും ഇൻ്റർനെറ്റും ലഭ്യമല്ല എന്ന പരാതി ഉയർന്നിരിക്കുന്നത്. നെറ്റ് ലഭിക്കാതെ വന്നതോടെ നൂറ് കണക്കിന് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്ന സാഹചര്യം ആണ് എന്ന് കുട്ടികൾ പറയുന്നു.
നെറ്റ് ലഭ്യത കുറവ് നേരിടുന്നതിനാൽ വീടുകളിൽ ഇരുന്ന് കുട്ടികൾക്ക് പ0നം നടത്തുവാൻ കഴിയുന്നില്ല . പഠനത്തിനാവശ്യമായ നെറ്റ് ലഭ്യത തേടി കുട്ടികൾ ഉയർന്ന പാറ കെട്ടുകളെയും സമീപത്തെ റബർ തോട്ടങ്ങളെയും ആണ് ആശ്രയിക്കുന്നത്. മഴക്കാലമായതിനാൽ വഴുവഴുപ്പ് ഉള്ള പാറകൾക്ക് മുകളിലേക്ക് കുട്ടികളെ പഠിക്കുവാനായ് അയക്കുന്നത് രക്ഷിതാക്കളിൽ ഭീതിയാണ് ഉയർത്തുന്നത്.
ഇളവറാംകുഴിയിൽ നിന്നും മുന്ന് കിലോമീറ്റർ മാറി വിളക്കുപാറ, കേളൻകാവ്, കിണറ്റ്മുക്ക് പ്രദേശങ്ങളിലായ് മൂന്ന് ടവറുകൾ നിലവിലുണ്ട്. എന്നാൽ ഈ ടവറുകളിൽ നിന്നുള്ള സിഗ്നൽ സംവിധാനം ഇളവറാംകുഴിയിൽ ലഭ്യമല്ല. ടവറുകൾ സ്ത്ഥി ചെയ്യുന്നത് താഴ്ന്ന പ്രദേശങ്ങളിൽ ആയതിനാൽ ആണ് സിഗ്നൽ ലഭിക്കാത്തത് എന്നും അടിയന്തിരമായ് പ്രശനത്തിന് പരിഹാരം കാണാൻ അധികാരികൾ തയ്യാറകണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ