*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

മലയോര മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്കും അരുമമൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്കും സഹായഹസ്തവുമായി പുനലൂര്‍ നഗരസഭ. Punalur Municipal Corporation extends a helping hand to dairy farmers and buffalo breeders in hilly areas.

ക്ഷീരകര്‍ഷകര്‍ക്ക് നഗരസഭയുടെ കൈത്താങ്ങ്.
മൃഗസംരക്ഷണ കേന്ദ്രവും കാലിവസന്ത നിര്‍മ്മാര്‍ജ്ജന യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചു. മലയോര മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്കും അരുമമൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്കും സഹായഹസ്തവുമായി പുനലൂര്‍ നഗരസഭ. നഗരസഭ വട്ടപ്പടയിലുള്ള കെട്ടിടത്തില്‍ മൃഗസംരക്ഷണ കേന്ദ്രവും കാലിവസന്ത നിര്‍മാര്‍ജന യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തനോദ്ഘാടനം പി. എസ് സുപാല്‍ എം.എല്‍.എ നിര്‍വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമ പദ്ധതിയുടെ ഭാഗമായി മൃഗാശുപത്രി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. ഇതോടൊപ്പം ഒരു മൊബൈല്‍ ക്ലിനിക് തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എം. എല്‍. എ പറഞ്ഞു. ഒരു ഡോക്ടറുടെയും അനുബന്ധ സ്റ്റാഫുകളുടെയും സേവനമാണുള്ളത്. കന്നുകാലികള്‍ മറ്റു വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ കുത്തിവയ്പുകളും മരുന്നുകളും ഇവിടെ ലഭിക്കും.
നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ വി. പി ഉണ്ണികൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പുഷ്പലത, കനകമ്മ, വസന്ത രഞ്ജന്‍, അനസ്, ജയപ്രകാശ്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.